രാജ്യത്തെ ബാങ്കുകള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്നാണ് ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കിയത്.
റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും എന്നും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ പറഞ്ഞു. എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുമെന്നും ഭഗവത് കരാദ് വ്യക്തമാക്കി.
അഞ്ച് കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു ലക്ഷം കോടിയോളം വരും, മന്ത്രി പറയുന്നു. ആരൊക്കെയാണ് വായ്പ തിരിച്ചടക്കാത്തവരെന്ന് മന്ത്രി ലോക്സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. അത് ആർബിഐ ആക്ട് പ്രകാരം വെളിപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു വിശദീകരണം.