ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
സാന്ദ്ര തോമസിന് തിരിച്ചടി. ഹർജി കോടതി തള്ളി
.നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർമാതാവ് സാന്ദ്ര തോമസിന്റെ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള…
എൻ.ആർ. ഐ കൗൺസിൽ നേതൃത്വ സമ്മേളനം നവംബർ 8 ന്
എറണാകുളം: പ്രവാസികളുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടേയും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം നവംബർ 8-ാം തീയതി ശനിയാഴ്ച രാവിലെ…
ഗുരുവായൂരിലെ ബിജെപിയും, കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ നാടകം-അശ്വിൻഗുരുവായൂർ
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയെയും, ഗുരുവായൂർ ദേവസ്വതെയും ഇകഴ്ത്തി കാണിക്കുന്ന രീതിയിലുള്ള ബിജെപിയുടെയും, കോൺഗ്രസിന്റെയും നിലപാടുകൾ അങ്ങേയറ്റം അപലപനീയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ബിജെപിയും…
