ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
അധ്യാപക ജീവിതം പുസ്തകമായപ്പോൾ; കെ. അമ്മിണിയമ്മയുടെ രചനകൾ പ്രകാശനം ചെയ്തു
കൊല്ലം: വെറുമൊരു പുസ്തക പ്രകാശനമായിരുന്നില്ല ഇന്ന് ഉച്ചയ്ക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. മറിച്ച്, സത്യസന്ധതയും ധാർമികതയും കൈമുതലാക്കി ഒരു പ്രഥമാധ്യാപിക നടത്തിയ ജീവിതയാത്രയുടെ നേർസാക്ഷ്യമാണ് അവിടെ…
ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ
ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത…
സസ്പെൻസ് ക്രൈം ഇമോഷണൽ ത്രില്ലർ ആയ രജൻ കൃഷ്ണ നായകനാകുന്ന പഴുത് എന്ന ചിത്രം ജനുവരി 23ന് തിയേറ്ററിൽ എത്തി
ഉദ്ധ്യേഗ ഭരിതമായ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ ചിത്രം. പ്രേക്ഷകർക്ക് ഘാതകനെ കുറിച്ച് ഒരു പഴുതു പോലും നൽകാതെ അത്യന്തം അന്വേഷണാത്മക രീതിയിൽ പറഞ്ഞ തിരക്കഥയിൽ, സംവിധാനം മികവുകൊണ്ട്…
