ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു തയ്യലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദ്ദനമേറ്റത്. എരുവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മർദ്ദിച്ചത് റേഷൻ കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടുക്കിയായിരുന്നു .ഇടിയേറ്റ് മൂക്കിലൂടെയും വായനയുടെയും രക്തം ചീറ്റി വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദിച്ചയാളുടെ മകനെ വേദപാഠ അധ്യാപകനായ ബിജു കുട്ടിയെ ക്ലാസ്സിൽ വെച്ചു വഴക്ക് പറഞ്ഞു എന്ന് ആരോപിച്ചാണ് മർദ്ദനം.
Related Posts
ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്
ജന്മദിന നിറവില്‍ മമ്മൂട്ടി. 1951 മമ്മൂട്ടി തന്റെ 74-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന് രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്…
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ…
ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്.മൃതദേഹം കണ്ടെത്തിയതിന്…
