നെടുങ്കണ്ടം : തൂക്കുപാലത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്ബോള്‍ ബാലഗ്രാം സ്വദേശിയായ കടുക്കൻ സന്തോഷ് എന്ന വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു.
ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു. സന്തോഷ് ക്രിമിനല്‍ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്ബും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍ വച്ച് ഏറ്റുമുട്ടിയിരുന്നു. നെടുങ്കണ്ടം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.