തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി രേഖപെടുത്തി. അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചുവെന്നും ബോധം വന്നപ്പോൾ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നുണ്ട്.
കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു,ബോധം വന്നപ്പോൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു;അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി നൽകി
