മത്സരാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കും; ആള്‍മാറാട്ടം തടയാൻ പിഎസ്‌സി

Breaking Kerala

തിരുവനന്തപുരം: ആൾമാറാട്ടം തടയാൻ കർശന നടപടികളുമായി പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചു.
പരിശോധനയ്ക്കായി കൂടുതൽ ഉപകരണങ്ങൾ വാങ്ങാനും തീരുമാനമായി. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.
അതിനിടെ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ടു പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമല്‍ജിത്തിനു വേണ്ടിയാണ് പകരക്കാരന്‍ പരീക്ഷാഹോളില്‍ എത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് വെരിഫിക്കേഷനുള്ള മെഷീനുമായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പുറത്ത് കാത്തുനിന്ന അമൽജിത്ത് ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇരുവരും ഒളിവിലാണ്. അമൽജിത്തിൻ്റെയും സുഹൃത്തുക്കളുടെയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *