പണിതിട്ടും പണിതിട്ടും പണി തീരാത്ത തടയിണ; കുടിവെള്ളമില്ലാതെ നാട് ദുരിതത്തിൽ

തിരുവമ്പാടി : പണിതിട്ടും പണിതിട്ടും പണി തീരാത്ത തടയിണ. ലക്ഷങ്ങൾ വെള്ളത്തിലൊഴുകി പോയതല്ലാതെ നാടിന്റെ വരൾച്ചയകറ്റാനായില്ല.ഞീഴൂർ പഞ്ചായത്തിലെ വലിയ തോടിന്റെ ഇരു കരകളായ പാഴുത്തുരുത്തിലും തിരുവമ്പാടിയിലും കുടിവെള്ള ലഭ്യതക്കും കാർഷികവൃദ്ധിക്കും വലിയ തോടിൽ തടയിണ നിർമ്മിച്ച് ജലനിരപ്പ് ഉയർത്തി ജല സ്ത്രോതസുകളെ സുഗമമാക്കിയിരുന്നു.ഈ രണ്ടു കരകളേയും ബന്ധിപ്പിച്ചിരുന്ന ചീപ്പുംങ്കൽ പാലത്തിന് അടിയിലായിരുന്നു മുൻപ് തടയിണ ഉണ്ടായിരുന്നത്. എന്നാൽ ജീർണ്ണാവസ്ഥയിലായ പാലം പുനർ നിർമ്മിച്ചപ്പോൾ തടയിണ പാലത്തിന് സമീപം ഇരുന്നൂറ് മീറ്ററോളം മാറ്റി പണിതു. എന്നാൽ അശാസ്ത്രീയമായി പണിത തടയിണ കിഴക്കൻ വെള്ള പാച്ചിലിൽ തകർന്നു പോയിരുന്നു. തകർന്ന തടയിണ വീണ്ടും പുനർ നിർമ്മിച്ചെങ്കിലും ആ തടയിണക്കും കൂടുതൽ ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും 50 മീറ്ററോളം മാറി പുതിയ തടയിണ നിർമ്മിക്കുന്നതിനുള്ള പണികൾ ആരംഭിച്ചിരുന്നു എങ്കിലും ഇപ്പോൾ നിർമ്മാണം നിർത്തി വെച്ചിരിക്കുകയാണ്. തോട്ടിലെ ജലനിരപ്പ് താഴ്ന്നു പോയതിനാൽ ഈ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം വറ്റി രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ്.കുടിവെള്ളക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശത്തേക്ക് ലോറികളിൽ വെള്ളമെത്തിക്കുവാനും പറ്റാത്ത സാഹചര്യമാണ്. തോടിന്റെ സമീപത്തുള്ള SKPS സ്കൂളിന്റെ ജല സംഭരണിയിലും ജലനിരപ്പ് താഴ്ന്നതോടെ സ്ക്കൂളിന്റെ പ്രവർത്തനവും താറുമാറായിരിക്കുകയാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള തടയിണ നിർമ്മാണത്തിലെ വൻ അഴിമതിയും കെടുകാര്യസ്ഥതയുമാണ്.തടയിണ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കാത്തതെന്ന് ജനങ്ങൾ ആരോപിക്കുന്നു.തടയിണ നിർമ്മാണത്തിലെ അഴിമതി കണ്ടെത്തി നടപടിയെടുക്കണമെന്ന് ബി ജെ പി കോട്ടയം ജില്ലാ കമ്മിറ്റിയംഗം
പി.സി.രാജേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *