കലാസംവിധാനം മുതൽ ചലച്ചിത്ര സംവിധാനവും ഗാന രചനവരെ നീളുന്ന 22 വർഷത്തെ സമാനതകളില്ലാത്ത യാത്രയിലൂടെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് ശ്യാം മംഗലത്ത്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ മികവ് തെളിയിച്ച അദ്ദേഹം, ഇന്ന് ഒരു സംവിധായകൻ, ഗാനരചയിതാവ്, എന്നീ നിലകളിൽ 2026-ൽ എത്തിനിൽക്കുമ്പോൾ വലിയ നേട്ടങ്ങളുടെ നെറുകയിലാണ്. ശ്യാം മംഗലത്ത് കഴിഞ്ഞ 22 വർഷക്കാലമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായ ഇദ്ദേഹം, തന്റേതായ ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്.ദുൽഖർ സൽമാൻ നായകനായ യമണ്ടൻ പ്രേമകഥ, പാലേരി മാണിക്യം, ശിക്കാർ,മധുര രാജ, എന്നീ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.​​ഏഷ്യാനെറ്റ് കൈരളി, സൂര്യ ടിവി തുടങ്ങിയ മുൻനിര ചാനലുകളിലെ ബിഗ് ബജറ്റ് റിയാലിറ്റി ഷോകളുടെയും അവാർഡ് നിശകളുടെയും കലാസംവിധാന മികവിലൂടെ ദൃശ്യവിസ്മയമൊരുക്കിയത് ശ്യാം മംഗലത്താണ്.​പത്മശ്രീ മോഹൻലാൽ ഷോ ബിഗ് ബോസ് (പ്രമോ), ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2018,ലെ പത്മശ്രീ ജയറാമിന്റെ സിനിമാ ജീവിതത്തിലെ 30 വർഷങ്ങൾ ജയറാം അഭിനയിച്ച ചിത്രങ്ങളെ കോർത്തിണക്കി പ്രത്യേക ദൃശ്യ വിസ്മയം ഒരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ്, പട്ടുറുമാൽ, നക്ഷത്രദീപങ്ങൾ, മഞ്ച് സ്റ്റാർസ്, താരോത്സവം അമ്മ അമ്മായിയമ്മ, സ്റ്റാർ സിംഗർ, എന്നീ റിയാലിറ്റി ഷോകളും അദ്ദേഹത്തിന്റെ കലാസംവിധാനം മികവിലൂടെ തീർന്നതാണ്.ഏഷ്യാനെറ്റ് വൃന്ദാവനം, അമ്മക്കിളി എന്നീ സീരിയലുകളുംരഞ്ജിപ്പണിക്കർ ആദ്യമായിമിനി സ്ക്രീനിൽ അഭിനയിച്ച സൂര്യ ടിവിയുടെ ഇന്ദുലേഖ എന്ന സീരിയലും കലാ സംവിധാന മികവ് കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.പത്മശ്രീ മോഹൻലാലിനെ വെച്ച് ചെയ്ത ഹാൻഡ്സ്’ (Hands), കൂടാതെ ലുലു സാരീസ്, ലുലു ഗോൾഡ്, ഈസി കുക്ക്, സിഗ്നേഴ്സ്, തുടങ്ങി നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു.ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആർട്ടിസ്റ്റുകളെ വച്ച് സ്റ്റേജ് ഷോ അദ്ദേഹത്തിന് സംവിധാനം ചെയ്യാൻ സാധിച്ചു. വെബ് സീരിയസ് വികട,സാമൂഹിക പ്രതിബദ്ധത മുന്നിൽകണ്ട് കൊച്ചി സിറ്റി പോലീസിന് വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോകളും ഷോർട്ട് ഫിലിമുകളും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു. സാമൂഹിക മാറ്റങ്ങൾക്കായി തന്റെ കലയെ ഉൾപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.വിലങ്ങ് എന്ന ഷോർട്ട് ഫിലിമിന് ഐഫ്സി ഇന്റർനാഷണൽ അവാർഡും 2023 ലഭിച്ചു.മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീ തിലകന്റെ പേരിലുള്ള പുരസ്കാരവും റോഷ്നി ഇന്ത്യൻ നാഷണൽ ബെസ്റ്റ് ഗാനരചയിതാവ് പുരസ്കാരവും കൊച്ചി സിറ്റി പോലീസിന്റെ അവാർഡ്, അതുപോലെ പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ പുരസ്കാരം, ടാഗോർ ക്ലബ്ബിന്റെ പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.കലയെപ്പോലെ തന്നെ നമ്മുടെ ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന കലാകാരൻ എന്ന നിലയിൽ നമ്മുടെ വനങ്ങളെ സംരക്ഷിക്കുക എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കഥയും തിരക്കഥയും സംവിധാനവും ചെയ്ത OTT ചിത്രമാണ്പുറത്തിറങ്ങാനിരിക്കുന്ന ‘കല്ലാമൂല.പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ഒരു ചിത്രം കൂടിയാണ് ഇത്.s2മീഡിയ പ്രൊഡക്ഷൻ ആണ് നിർമ്മിച്ചിരിക്കുന്നത്.ക്യാമറ എഡിറ്റിംഗ് എന്നീ മേഖലകളിൽ അടക്കംകലയെ നെഞ്ചിലേറ്റി പുതുമയുടെ പുതിയ വഴികൾ താണ്ടുന്ന കലാകാരൻ കൂടിയാണ്..അണിയറയിൽ ഒരുങ്ങുന്ന ​അദ്ദേഹത്തിന്റെ സിനിമായാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥയും തിരക്കഥയും മൂന്നുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.മലയാളത്തിന്റെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ക്രൈം ത്രില്ലർ ചിത്രം എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്സി അഗസ്റ്റിനും, തൗഫീഖ് ചേർന്നാണ് നിർമ്മാണം.മലയാളത്തിന്റെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആയ രാജേഷ് തിലകമാണ് ഈ ചിത്രത്തിന്റെ കൺട്രോളർ. . ​മലയാളത്തിലെ പ്രഗത്ഭരായ ഗായകർക്കും വ്യക്തിത്വങ്ങൾക്കും വേണ്ടി വരികൾ എഴുതാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഭാവഗായകൻ ​പി. ജയചന്ദ്രൻ സാറിന് വേണ്ടി അവസാനകാലത്ത് പാട്ടുപാടി എന്ന് തുടങ്ങുന്ന ഗാനം എഴുതാൻ സാധിച്ചു.എ.ഡി.ജി.പി ശ്രീജിത്ത് ഐ.പി.എസ്, ആലപിച് പത്മശ്രീ മമ്മൂട്ടി റിലീസ് ചെയ്ത ശബരിമല നടയിൽ ഗാനം രചനയും സംവിധാനവും ശ്യാമംഗലത്തിന്റെയാണ്. വയനാട് ദുരന്തത്തെ ആസ്പദമാക്കി വരികൾ എഴുതി സംവിധാനം ചെയ്ത രാവിൻ വീഡിയോ സോങ് സാംസ്കാരിക വകുപ്പിന്റെ ഡയറക്ടർദിവ്യ എസ് അയ്യർ ഐഎഎസ് ആണ് ആലപിച്ചത്.കല്ലാമൂല എന്ന ചിത്രത്തിനുവേണ്ടി ശ്യാം മംഗലത്ത് എഴുതിവിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് ​പൂവച്ചൽ ഖാദർ അവാർഡ് (2024)മികച്ച സാമൂഹിക പ്രസക്തിയുള്ള ഗാന രചയിതാവ് എന്ന നിലയിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് ഏറ്റുവാങ്ങി.ഉണ്ണിമേനോൻ ആലപിച്ച രണ്ട് ഗാനങ്ങൾ സംവിധാനം ചെയ്യാനും അതുപോലെ നിരവധി ആൽബം സോങ്ങുകൾക്ക് വരികൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു.സിത്താര കൃഷ്ണകുമാർ ആലപിച്ച ദേവാൻഷി എന്ന വീഡിയോ സോങ്. രചനയും സംവിധാനവും ശ്യാം മംഗലത്തിന്റെ ആണ്.​ഹരിനാരായണൻ സംവിധാനം ചെയ്ത (ക്ല ക്ല ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി )എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച വെള്ളിത്തൂവൽ എന്ന് തുടങ്ങുന്ന ഗാനത്തിനു വരികൾ ശ്യാം മംഗലത്തിന്റെ ആണ് ​അദ്ദേഹത്തിന്റെ വരികളിലും സംവിധാനത്തിലുംപുറത്തിറങ്ങാൻ ഇരിക്കുന്ന ഗാനങ്ങൾ വിനീത് ശ്രീനിവാസൻ ആലപിച്ച മൂവന്തി,ഡിവോഷണൽ സോങ് ആയ ചോറ്റാനിക്കര അമ്മയുടെ ഗാനം അതുപോലെ ആറ്റുകാൽ ദേവിയുടെ ഗാനം, ഉടൻ പ്രേക്ഷകരിലേക്ക് എത്തും. 22 വർഷത്തെ കലയെ നെഞ്ചിലേറ്റിയുള്ള യാത്രയിൽ 2026ൽ എത്തിനിൽക്കുമ്പോൾ സിനിമയുടെ എല്ലാം മേഖലകളിലൂടെയും സഞ്ചരിച്ച് സ്വന്തമായിശ്യാം മംഗലത്തും, ജോയ്സി അഗസ്റ്റിനും ചേർന്ന് എസ് ടു മീഡിയ പ്രൊഡക്ഷൻ കമ്പനിയും, റെക്കോർഡിങ് സ്റ്റുഡിയോയും ,എഡിറ്റിംഗ് സ്റ്റുഡിയോയും ഇവരുടെ സ്വന്തമാണ്.കലയുടെ എല്ലാ മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് 2026-ലും അദ്ദേഹം തന്റെ യാത്ര തുടരുന്നു…*എല്ലാ ഓഡിയോ പ്ലാറ്റ്ഫോമുകളിലും ശ്യാമംഗലത്ത് എഴുതിയ ഗാനങ്ങൾ ഉണ്ട്*

Leave a Reply

Your email address will not be published. Required fields are marked *