അടൂര്‍: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാല മുരുപ്പേല്‍ സതീഷിനാണ് (44) അടൂർ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി എന്നതിനാല്‍ 30 വര്‍ഷമാണ് ശിക്ഷാകാലാവധി.
പിഴത്തുക നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധികശിക്ഷ അനുഭവിക്കണം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കുമ്ബോഴാണ് കുട്ടി വിവരം പൊലീസിനോട് പറഞ്ഞത്. 2021ല്‍ അടൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസെടുത്തത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.