മണ്ഡല മകരവിളക്ക് മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്നും ശബരിമലയിൽ ഭക്തജനത്തിരക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ രാത്രി 9 മണി വരെ ശബരിമലയിൽ ദർശനം നടത്തിയത് 88000ത്തിലധികം പേരാണ്. 70000 പേർക്ക് വെര്‍ച്വൽ ക്യൂ വഴിയും 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടനത്തിനുള്ള സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. തിരക്ക് വർധിക്കുമ്പോഴും തീര്‍ഥാടകര്‍ക്ക് സുഗമമായി ദർശനം നടത്താനായി. ഒന്നര ദിവസത്തിനിടെ 1,63,000ൽ അധികം പേർ മല ചവിട്ടി.ഇടുക്കി അതിർത്തി വഴി ശബരിമലയിലേക്കു കടന്നു വരുന്ന തീർത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ നാല് ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതിൽ കുമളി,കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ കടന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നത്.
ഒന്നര ദിവസത്തിനിടെ ദര്‍ശനം നടത്തിയത് 1,63,000ത്തിലധികം തീര്‍ഥാടകര്‍
