ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ വനിതാ നേതാവിനെതിരേയുള്ള അഴിമതി ആരോപണം തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ-യെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയിൽനിന്നു ഇവരെ പുറത്താക്കി.കോർപ്പറേഷൻ രേഖകളിൽ വ്യാപക കൃത്രിമത്വം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കേസിൽ ഇവരുടെ ഭർത്താവ് പൊൻവസന്ത് അറസ്റ്റിലായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2022-24 കാലഘട്ടത്തിലാണു തട്ടിപ്പു നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 150 വാണിജ്യ കെട്ടിടങ്ങളുടെ നികുതി കുറച്ചുകാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ദ്രാണിക്കും ഭർത്താവിനും കൂട്ടാളികൾക്കുമെതിരേ മറ്റ് ആരോപണങ്ങളും ഉയരുന്നുണ്ട്. ഡിഎംകെയുടെ ജില്ലാ-പ്രാദേശിക നേതാക്കൾക്കും ഇവരുടെ തട്ടിപ്പിൽ പങ്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.നഗരസഭയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുതാത്പര്യം ഹർജി സമർപ്പിച്ച എഐഎഡിഎംകെ കൗൺസിലർ അവകാശപ്പെട്ടു. ഇതുവരെ, കോർപ്പറേഷന്റെ മുൻ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ കുറഞ്ഞത് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് അന്നത്തെ മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
Related Posts

കോടഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടിയെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി
കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില് നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക്…

ബിഗ് ബോസ് താരം ജിന്റോയ്ക്ക് എതിരെ മോഷണ പരാതി.
കൊച്ചി .ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ മോഷണ പരാതി. ജിമ്മിൽ കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു എന്നും സിസിടിവികൾ നശിപ്പിച്ചു എന്നുള്ള…

ലൈഫ് പദ്ധതിയിൽ അഞ്ചേകാൽ ലക്ഷം വീടുകൾ പൂർത്തീകരിക്കും -മന്ത്രി എം.ബി. രാജേഷ്
കോട്ടയം: ലൈഫ് പദ്ധതിയിൽ അഞ്ചേകാൽലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന്തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ…