കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽഡിഎഫ് സർക്കാർ കളിക്കുന്ന നാടകമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വാഹനഗതാഗതത്തിനായി പാലം ഭാഗികമായി തുറന്നത്. മന്ത്രി വി.എൻ. വാസവന്റെ വാഹനമാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. കുമരകം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള വാഹനങ്ങൾ താത്കാലിക റോഡിലൂടെ ഗുരുമന്ദിരം വഴി കടത്തിവിടും. പ്രവേശന പാതയുടെ ഒരു വശം മാത്രമാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ബാക്കി ഭാഗം മണ്ണിട്ട് ഉയർത്തണമെങ്കിൽ മഴ മാറണം. ആറ്റാമംഗലം പള്ളിയുടെ സമീപത്തെ കരിങ്കൽക്കെട്ട് പൂർത്തിയാക്കാനാണ് ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സർവീസുകൾ പഴയതുപോലെ പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വസമായി.
Related Posts

കുറ്റിച്ചൽ-കോട്ടൂർ റോഡിൽ, കുന്നും പുറത്ത് ടാറിനോട് ചേർന്ന് അപകടകരമായ നിലയിൽ നിൽക്കുന്ന പട് കൂറ്റൻ ആഞ്ഞിലിമരം. തൊട്ട് താഴെ കുമ്പിൾ മൂട് തോട് നിറഞ്ഞൊഴുകുന്നു. തോടിലെ കുത്തൊഴുക്ക്…

നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്ന് പരാതി
കൊച്ചി : നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത്…

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി
*ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ…