അറിയാമോ… അത്തിപ്പഴം പോഷകങ്ങളുടെ കലവറയാണ്

പോഷകങ്ങളുടെ കലവറയാണ് അത്തിപ്പഴം. അന്നജം, മാംസ്യം, നാരുകള്‍, ഫോസ്ഫറസ്, മാഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആവശ്യക്കാരേറെയുണ്ട് അത്തിക്ക്. കർഷകനു നല്ല വില ലഭിക്കുന്ന അത്തി ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു തണല്‍വൃക്ഷമാണ് അത്തി. നാടന്‍ അത്തി 15 മീറ്റര്‍ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ്കളുമുണ്ടാകും. പക്ഷികളുടെയും ജന്തുക്കളുടെയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകള്‍ നട്ടും വിത്തു മുളപ്പിച്ചും വേരില്‍ നിന്നും തൈകള്‍ ഉണ്ടാകുന്നു. നാടന്‍ അത്തി മരുന്നുകള്‍ക്കായും ഉപയോഗിക്കുന്നു. വേര്, തൊലി, കായ, ഇല എന്നിവ പ്രധാനമായും ഉപയോഗിച്ചു വരുന്നു.അത്തിപ്പഴം സംസ്ക്കരിച്ചാല്‍ പല ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാം. മൂപ്പെത്തിയാല്‍ കായയുടെ നിറം പച്ചയില്‍നിന്നു മങ്ങുന്നതായി കാണാം. മുറിച്ചാല്‍ നേരിയ ചുവപ്പ് ഉള്ളില്‍ കാണാം. കൂടാതെ കായയുടെ ഉള്ളില്‍ രോമങ്ങള്‍ പോലെ ഉണ്ടായിരിക്കും. അത്തി നാല്‍പ്പാമരത്തില്‍പ്പെട്ടതാണ്. അത്തിപ്പഴം സംസ്ക്കരിച്ച് താഴെ പറയുന്ന മൂല്യാധിഷ്ഠിത വസ്തുക്കള്‍ നമ്മള്‍ക്ക് ഉണ്ടാക്കാം. ജാം, കാന്‍ഡി, കൊണ്ടാട്ടം, വൈന്‍, ഹലുവ മുതലായവ. അത്തിപ്പഴം പറിച്ചെടുത്ത് ഞെട്ടും അടിഭാഗവും മുറിച്ചുകളഞ്ഞ് കായ നാലു ഭാഗങ്ങളായി മുറിച്ചെടുക്കുക. ഒരുകിലോ മുറിച്ച കായ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂര്‍ സൂക്ഷിക്കുക. ഇതിനുശേഷം നല്ല ശുദ്ധജലത്തില്‍ നാലു പ്രാവശ്യം കഴുകി വൃത്തിയാക്കുക. കഴുകിയശേഷം ഒരു നല്ല തുണിയില്‍ കെട്ടി 5 മിനിട്ട് തിളച്ച വെള്ളത്തില്‍ മുക്കുക. ശേഷം അതിലെ വെള്ളം വാര്‍ത്തുകളയുകയും ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *