ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു . പൂജാവധി ആണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും എന്നാണ് വിവരം. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് ടിവികേ മദ്രാസ് കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ റിട്ടയേർഡ് ജഡ്ജി അരുണാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ സമീപിച്ചത്.
Related Posts
അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും
ആഴിമല ശിവക്ഷേത്രത്തിൽ അഷ്ടബന്ധനവീകരണവും സഹസ്രകലശാഭിഷേകവും നടക്കുന്നു. ക്ഷേത്രതന്ത്രി സനൽ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ജ്യോതിഷ് പോറ്റി, അനീഷ് പോറ്റി എന്നിവരുടെ സാന്നിധ്യത്തിലും പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഭക്ജനതിരക്കാണ്. ഷേത്രപ്രസിഡന്റ്…
വേടന് പോലും അവാര്‍ഡ് നല്കി; സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല,…
സംസ്കാര സാഹിതി ഉത്സവ് 2026 ന്റെ പുസ്തക വണ്ടിയുടെ പ്രയാണം പുറപ്പെട്ടു
വൈക്കം : കെ. പി. സി. സി. യുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് 12 മുതല്‍ 17 വരെ നടത്തുന്ന ഉത്സവ് 2026…
