ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ വനിതാ നേതാവിനെതിരേയുള്ള അഴിമതി ആരോപണം തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെ-യെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിയിൽനിന്നു ഇവരെ പുറത്താക്കി.കോർപ്പറേഷൻ രേഖകളിൽ വ്യാപക കൃത്രിമത്വം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കേസിൽ ഇവരുടെ ഭർത്താവ് പൊൻവസന്ത് അറസ്റ്റിലായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2022-24 കാലഘട്ടത്തിലാണു തട്ടിപ്പു നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 150 വാണിജ്യ കെട്ടിടങ്ങളുടെ നികുതി കുറച്ചുകാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ദ്രാണിക്കും ഭർത്താവിനും കൂട്ടാളികൾക്കുമെതിരേ മറ്റ് ആരോപണങ്ങളും ഉയരുന്നുണ്ട്. ഡിഎംകെയുടെ ജില്ലാ-പ്രാദേശിക നേതാക്കൾക്കും ഇവരുടെ തട്ടിപ്പിൽ പങ്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്.നഗരസഭയ്ക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുതാത്പര്യം ഹർജി സമർപ്പിച്ച എഐഎഡിഎംകെ കൗൺസിലർ അവകാശപ്പെട്ടു. ഇതുവരെ, കോർപ്പറേഷന്റെ മുൻ അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ കുറഞ്ഞത് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് അന്നത്തെ മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
Related Posts
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാന തുക കൂട്ടി
തിരുവനന്തപുരം. ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിപ്പിച്ചു. ഇത്തവണ 1200 രൂപ വീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ…
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ദോഹ : ഫിഫ അറബ് കപ്പ് ജേതാക്കളായി മൊറോക്കോ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാനെ പരാജയപ്പെടുത്തിയത്.ലുസൈൽ മൈതാനത്തെ ആവേശകരമായ ഫിഫ അറബ്…
ഫോട്ടോഷൂട്ടിന് പോയ വധുവരൻമാർക്ക് മർദ്ദനം.
സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി .വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവ വധുവിനെയും വരനെയും യുവാക്കൾ വഴി തടഞ്ഞ് മർദ്ദിച്ചതായി ആരോപണം. സൈഡ്…
