കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽഡിഎഫ് സർക്കാർ കളിക്കുന്ന നാടകമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വാഹനഗതാഗതത്തിനായി പാലം ഭാഗികമായി തുറന്നത്. മന്ത്രി വി.എൻ. വാസവന്റെ വാഹനമാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. കുമരകം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള വാഹനങ്ങൾ താത്കാലിക റോഡിലൂടെ ഗുരുമന്ദിരം വഴി കടത്തിവിടും. പ്രവേശന പാതയുടെ ഒരു വശം മാത്രമാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ബാക്കി ഭാഗം മണ്ണിട്ട് ഉയർത്തണമെങ്കിൽ മഴ മാറണം. ആറ്റാമംഗലം പള്ളിയുടെ സമീപത്തെ കരിങ്കൽക്കെട്ട് പൂർത്തിയാക്കാനാണ് ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സർവീസുകൾ പഴയതുപോലെ പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വസമായി.
Related Posts
സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് ഊരിമാറ്റി ബിഹാര്‍ മുഖ്യമന്ത്രി
സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും ഹിജാബ് മാറ്റാന്‍ ശ്രമിച്ച് വീണ്ടും വിവാദത്തിന് വഴിവച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ്…
വിദ്യാർത്ഥികളുടെ അഭിരുചിക്ക് പ്രാധാന്യം നൽകണം
വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു
തൃശൂർ: പഴയന്നൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ…
