വാഷിങ്ട്ടൺ ഡിസി: ഗാസ സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈനികരെ പിൻവലിക്കുമെന്നും എല്ലാവരെയും നീതിപൂർവം പരിഗണിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.ട്രംപിന്റെ 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതിയുടെ പ്രാരംഭ ചർച്ച കയ്റോയിൽ നടന്നിരുന്നു. ചർച്ചയിൽ എല്ലാ കക്ഷികളും നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി ഹമാസും പ്രസ്താവനയിൽ പറഞ്ഞു. കരാറിൽ ഇസ്രയേൽ സേനയുടെ പിൻവാങ്ങലും ബന്ദികളെ കൈമാറലും ഉൾപ്പെടുന്നുവെന്നും ഹമാസ് പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Related Posts
താമരക്കുളം പഞ്ചായത്തിൽ SDPI-കോൺഗ്രസ് കൂട്ടുകെട്ട്
ആലപ്പുഴ മാവേലിക്കരയിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ് കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്ഡിപിഐയും എസ്ഡിപിഐ കോൺഗ്രസിനെയും പരസ്പരം സഹായിച്ചു.എൽ…
അഴുത എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
പീരുമേട്: ചരിത്ര പ്രാധാന്യമുള്ള അഴുത എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെത്തിയ മൂന്ന് കുട്ടികളുൾപ്പെടെ 21 പുതിയ കൂട്ടുകാരാണ് ഇത്തവണ…
റഷ്യ-ഉക്രെയ്ന് യുദ്ധം തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കും
റഷ്യ-ഉക്രെയ്ന് യുദ്ധം തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ്…
