തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവുംഅതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.2021 സെപ്റ്റംബർ മുപ്പതിനും ഒക്ടോബർ പതിനഞ്ചിനുമാണ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ കേസിനാസ്പദമായ സംഭവം നടന്നത് . അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല .രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു .കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം. ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.
Related Posts
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരണപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് കാട്ടാന…
നേത്രദാന സന്നദ്ധ പ്രവർത്തകരുടെ സംഗമം എൽ.എഫിൽ
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നേത്രബാങ്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നേത്രദാന രംഗത്ത് സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം ‘വിളക്കു മരച്ചുവട്ടിൽ 2025″ ഡയറക്ടർ ഫാ. ജേക്കബ്…
കനത്ത മഴ: കിണറും മതിലും ഇടിഞ്ഞുവീണു
കോതമംഗലം: കനത്ത മഴയില്‍ കോതമംഗലം കുടമുണ്ടയില്‍ കുന്നുംപുറത്ത് ശശിയുടെ വീട്ടുമുറ്റത്തെ കിണറും മതിലും ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ സമീപത്തെ പറമ്പില്‍ നിന്നും മഴവെള്ളം എത്തിയതോടെ…
