.തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനെല്ലുർ മങ്ങാട്ട് ഇല്ലത്തു നിന്നും തോണി യാത്രതിരിച്ചു. മങ്ങാട്ടില്ലെത്ത് അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വർഷം തിരുവോണം വിഭവങ്ങളുമായി ചുരുളൻ വെള്ളത്തിൽ യാത്ര പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്ത് ആറന്മുളയപ്പന് നിത്യ പൂജ അർപ്പിച്ച ശേഷം ആയിരുന്നു യാത്ര. മൂന്നു തുഴച്ചില് കാരും ഒപ്പമുണ്ട് .ഇവിടെനിന്ന് കാട്ടൂർ കടവ് വരെ ചുരുളൻ വള്ളത്തിൽ ആണ് യാത്ര .മൂന്നു പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലു പിന്നിട്ട് ആണ് യാത്ര. കാട്ടൂരിൽ എത്തിയശേഷം തിരുവോണ തോണിയിലേക്ക് യാത്ര മാറ്റുക .ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് തിരുവാറൻമുളയപ്പന് വിഭവങ്ങളുമായി ഭട്ടതിരി തിരുവോണതോണിയിലേക്ക് യാത്ര മാറ്റുക.പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 5നു പുലർച്ചെ അഞ്ചിന് ആറന്മുള കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ദീപവും ഓണം വിഭവങ്ങളും ഭഗവാനും മുൻപിൽ സമർപ്പിച്ചതിനു ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി മൂന്നാമത്തെ തവണയാണ് ആറന്മുളയപ്പന് ഓണസദ്യയുമായി തോണിയാത്ര നടത്തുന്നത്.
Related Posts

ഐസിയുവിൽ എലി ശല്യം;രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി
മധ്യപ്രദേശിൽ ഒരു സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കള്‍ക്കുവേണ്ടിയുള്ള ഐസിയുവില്‍വെച്ച് എലി കടിച്ചത്.…

പോക്സോ കേസിലെ പ്രതി അഭിഭാഷകന്റെ ഓഫീസ് ആക്രമിച്ചു
കോഴിക്കോട് : കുറ്റികാട്ടൂർ സ്വദേശി ഇർശാദുൽ അരിഫിനെതിരെ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് 2022 ൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന്…

പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും ശില എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് കെ എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും നടത്തി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍…