: നന്ദുമോഹന്ലാല് നായകനായ സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ. നേരില്‍ വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം. തന്റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്. ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല.പക്ഷേ, ഷോട്ടിനിടെ കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില്‍ കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്‍സലാം, ബട്ടര്‍ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള്‍ അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകൾ. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.
Related Posts
തിരികെ തിരുമുറ്റത്ത്
തിരുവനന്തപുരം:തിരികെ തിരുമുറ്റത്ത്.സെൻറ് സേവിയേഴ്സ് സ്കൂൾ, പേയാട് തിരുവനന്തപുരം 2000 ബാച്ചിന്റെ സംഗമം, ഗുരുവന്ദനം. സ്കൂളിൽ നടന്ന പരിപാടിയിൽ സബീന അധ്യക്ഷയായ ചടങ്ങിൽ അഭിലാഷ് സ്വാഗതമാശംസിച്ചു. ആരോഗ്യശാസ്ത്ര സർവ്വകലാശാല…
കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിലെ അപാകതകൾ പരിഹരിക്കുന്നതുവരെ തിരുവല്ലത്തെ ടോൾപിരിവ് നിറുത്തി വക്കണണമെന്ന് ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കൗൺസിൽ യോഗം നാഷണൽ ഹൈവേ അതോറിട്ടി…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവാക്കുളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയാണ് (21)ഇന്നലെ രാത്രി എട്ടുമണിയോടെ…
