ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി.…
കാസർകോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
. കാസർകോഡ് .കുറ്റിക്കോൽ പുണ്യം കണ്ടെത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുണ്യം കണ്ടെത്തു സ്വദേശി സുരേന്ദ്രനാണ്(49) ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ…
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയം; റിനി ആൻ ജോർജ്
തിരുവനന്തപുരം: ബലാത്സംഗ പരാതിയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടിയുടെ കൂടി വിജയമെന്ന് റിനി ആൻ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു യുവ നടിയുടെ പ്രതികരണം. ‘അതിജീവിതകൾ സരിതകളും…
