കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts
മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി സമയം ചിലവഴിക്കണം: ബിജോയ് സ്രാമ്പിക്കൽ
പറവൂർ ചേന്ദമംഗലം ബേസിക് മോഡൽ എൽ പി സ്കൂൾ 34-ാമത് വാർഷികം ചിൽഡ്രൻസ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് ബിജോയ് ആൻ്റു സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യുന്നു. സൗമ്യ എൽ,…
ഐസിയു പീഡനക്കേസ് അതിജീവിത വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി…
കോട്ടയത്തു വൻ കവർച്ച
കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച .വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്ന് 50 പവനും പണവുമാണ് കവർന്നത് . അമ്പങ്കയതു വീട്ടിൽ അന്നമ്മ തോമസ്…
