ലക്‌നൗ: ഐപിഎലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ലക്‌നൗവില്‍ രാത്രി 7.30നാണ് മത്സരം. പത്ത് വീതം പോയിന്റുണ്ട് ഇരുവര്‍ക്കും. പ്ലേ ഓഫിലേക്ക് കരുത്തോടെ മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം. രാജസ്ഥാന്‍ റോയല്‍സിനെ രണ്ട് റണ്‍സിന് തോല്‍പിച്ചാണ് ലക്‌നൗ ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങുന്നത്. ഗുജറാത്തിനെതിരെ 203 റണ്‍സെടുത്തിട്ടും തോല്‍വി നേരിട്ടതാണ് ഡല്‍ഹിയെ അകുലാപ്പെടുത്തുന്നത്.സ്റ്റാര്‍ക്കുള്‍പ്പടെയുള്ള ബോളര്‍മാരുടെ ഫോമാണ് ടീമിന്റെ പ്രശ്‌നം. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലടക്കം ബോളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും ഡല്‍ഹിക്ക് മുന്നോട്ടുള്ള യാത്ര കഠിനമാകും. നിക്കോളാണ് പുരാനെ വേഗം പുറത്താക്കിയാല്‍ ഡല്‍ഹിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. കുല്‍ദീപിനാകും പുരാനെ വീഴ്‌ത്തേണ്ട ഉത്തരവാദിത്തം. ഓപ്പണിങ്ങില്‍ മിന്നും പ്രകടനം നടത്തുന്ന മിച്ചല്‍ മാര്‍ഷിന് വെല്ലുവിളിയായവുക ഓസീസ് ടീമിലെ സഹതാരം മിച്ചല്‍ സ്റ്റാര്‍ക്കാണ്.ഓപ്പണിങ്ങില്‍ കരുണ്‍ നായരെ ഇറക്കി കൂടുതല്‍ കരുത്തിലാണ് ഡല്‍ഹി കളത്തിലിറങ്ങാൻ പോകുന്നത് . ഒരു താരം പോലും അര്‍ധ സെഞ്ച്വറി നേടാതിരുന്നിട്ടും ഗുജറാത്തിനെതിരെ ഡല്‍ഹി സ്‌കോര്‍ 200 കടന്നിരുന്നു. ഡല്‍ഹിയുടെ ബാറ്റിങ് കരുത്താണ് ഈ സ്‌കോര്‍ സൂചിപ്പിക്കുന്നത്. കരുണില്‍ നിന്ന് ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം കെ എല്‍ രാഹുല്‍ കൂടി ഫോമിലെത്തണം ഡല്‍ഹിക്ക്. സീസണില്‍ ആദ്യം ഇരുവരും ആവേശ് ഖാനും ദിഗ്‌വേഷ് റാത്തിയുമാണ് ലക്‌നൗവിന്റെ ബോളിങ് പ്രതീക്ഷകള്‍.ഏറ്റുമുട്ടിയപ്പോള്‍ ഒരു വിക്കറ്റിന് ഡല്‍ഹി വിജയം നേടി. ഇംപാക്ട് പ്ലയറായി ഇറങ്ങിയ അഷുതോഷിന്റെ മിന്നും പ്രകടനാണ് ഡല്‍ഹിക്ക് കരുത്തായത്.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് തിരിച്ചടിക്കാന്‍ ലക്‌നൗ
