മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരുടെ 10 വയസ്സുള്ള മകൾ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പെൺകുട്ടി വിവരങ്ങൾ പറയുകയുണ്ടായി. ഏഴ് വയസ്സുള്ള സഹോദരൻ ഉച്ചഭക്ഷണത്തിന് ഒപ്പം ചിക്കൻ കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിച്ചതെന്ന് മകൾ പറഞ്ഞു. തുടർന്ന് ചപ്പാത്തി ഉപയോഗിച്ച് അനുജനെ അമ്മ പൊതുരെ തല്ലി എന്നും ഇതിനു പിന്നാലെയാണ് എന്നെയും തല്ലിയൊന്നും മകൾ പറഞ്ഞു. കൊലക്കുറ്റം ചുമത്തി പല്ലവിയെ അറസ്റ്റ് ചെയ്തു.
Related Posts

35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടന് ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍
ചെന്നൈ:35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന് ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്നുമായാണ് നടന് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായിരിക്കുന്നത്. കസ്റ്റംസും…

സ്പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ
ശ്രീനഗർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ തലക്കടിച് സൈനിക ഉദ്യോഗസ്ഥൻ. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ…

കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു
തിരുവനന്തപുരം: കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്നാണ് പദവിയേറ്റത്. 1996 ജൂലായ്…