റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പു നൽകിയെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി ഇന്ത്യ പറഞ്ഞത് ‘ഊർജ്ജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ മുൻഗണന കൊടുക്കുന്നത് ‘എന്നാണ്. “എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഊർജ്ജം ആവശ്യമായ സാഹചര്യത്തിൽ ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് രാജ്യം മുൻഗണന കൊടുക്കുന്നത് .രാജ്യത്തിൻറെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺദിർ ജയസ്വാൾ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിൽ ആക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട് .ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
