ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം…
എൻ.ആർ.ഐ.സുവർണ്ണ സംഗമം22
തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാഷ്ട്രങ്ങളിലും പ്രവർത്തിക്കുന്ന 36 സംഘടനകളുടെ ഏകോപിത പ്രസ്ഥാനമായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ 21-ാമത് വാർഷികവും ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനയായ 1986-ൽ…
കണ്ണൂർ രാഷ്ട്രീയം കൊല്ലം ആർ.എസ്.പിയെ വളച്ചൊടിക്കുന്നു;ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം: “സേവ് ആർ.എസ്.പി.യിലൂടെ കണ്ണൂർ രാഷ്ട്രീയത്തിലെ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ ആഗസ്റ്റിൻ കൊല്ലം ആർ.എസ്.പി.യെ വളച്ചൊടിക്കുന്നു.23 ന് വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ഹാളിൽ…
