ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില…
ആദ്ധ്യാത്മിക ചരിത്രം :- “ശ്രീവല്ലഭവൻ “കഥകളി പ്രിയൻ….” ചെമ്പകശ്ശേരി ചന്ദ്രബാബു “
പത്തനംതിട്ട: കഥകളി ആസ്വദിച്ച് ഉറങ്ങുകയെന്നത് ഭഗവാൻ ശ്രീവല്ലഭൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് കേരളത്തിലെ പുരാതനമായ…
കുട്ടികൾ കളിച്ച് വളരട്ടെ ; വാഗ്ദാനം പാലിച്ച് പരപ്പനങ്ങാടി പുത്തൻപീടിക ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ
പരപ്പനങ്ങാടി : ഇലക്ഷൻ പ്രചണ വേളയിലാണ് ഗ്രാമിക പള്ളിപ്പുറത്തെ കുറച്ച് കുട്ടികൾ സ്ഥാനാർത്ഥിയായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണനോട് ഞങ്ങൾക്ക് കളിക്കാൻ ഒരു ഫുട്ബോൾവേണമെന്ന ആവശ്യമുന്നയിച്ചത്. പരപ്പനങ്ങാടിയിലെ കായിക…
