ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
മലിനജലം റോഡിലൂടെ ഒഴുകുന്നു; പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും
കോട്ടയം: പെരുവയിൽ പ്രവർത്തിക്കുന്നമീൻ കടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നു. ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും. മലിനജലം ഒഴുകുന്ന വഴിയിലുള്ള പുല്ലുകൾ കരിഞ്ഞുണങ്ങി നിൽക്കുകയാണ്.പെരുവ മാർക്കറ്റ് ജംഗ്ഷനിൽ…
വിമാനയാത്രക്കിടയിൽ ഹൃദയാഘാതം: തമിഴ്നാട് സ്വദേശിനി ദോഹയിൽ മരണപ്പെട്ടു
.ദോഹ: അമേരിക്കയിൽനിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടയിൽ ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശിനി ഖത്തറിൽ മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി പത്മജ രാമസ്വാമി (38) ആണ് മരിച്ചത്. വിമാനത്തിൽ കുഴഞ്ഞുവീണതിനെ…
അരി സമ്പുഷ്ടീകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങൾക്കായി കാർഷിക കോളേജിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പരിപാടിയും, ചേർന്ന് ‘അരി സമ്പുഷ്ടീകരണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തൽ’ എന്ന വിഷയത്തിൽ യുവജനങ്ങൾക്കായി ബോധവൽക്കരണ…
