കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts
റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്. തൈയിൽ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് പിഞ്ചുകുട്ടി…
രാജസ്ഥാൻ വനപ്രദേശത്ത് നവജാത ശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച് നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു
രാജസ്ഥാൻ ഭിൽവരയിൽ വനപ്രദേശത്ത് നവജാതശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും മുത്തശ്ശനെയും അറസ്റ്റ് ചെയ്തു. അവിഹിതബന്ധത്തിൽ ഉണ്ടായ കുട്ടി ആയതിനാൽ…
റിയൽ സ്റ്റോറിയുമായി ശ്രീനാഥ് ഭാസി;’പൊങ്കാല’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി…
