കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്
കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് സമ്മതിച്ച സർക്കാർ കോടതിയിൽ ഖേദപ്രകടനം നടത്തുകയും…

തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക്ചാടി; യുവാവിന് ഗുരുതര പരിക്ക്
കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി ആത്മഹത്യക്ക് ശ്രെമിച്ചു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കിൽ നിന്നും…

കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ MID NIGHT SALE നന്തിലത്ത് ജി മാർട്ടിൽ ആരംഭിച്ചിരിക്കുന്നു
കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ MID NIGHT SALE നന്തിലത്ത് ജി മാർട്ടിൽ ആരംഭിച്ചിരിക്കുന്നു.ഓഗസ്റ്റ് 22 ,23 തീയതികളിൽ കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി മാർട്ട് ഷോറൂമുകളിൽ രാവിലെ…