പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തെ തുടർന്ന് പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർത്ഥിയെ പരിചയപ്പെട്ടിരുന്നത്. കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.
Related Posts
ബ്രോഷർ പ്രകാശനം ചെയ്തു
വർക്കല : പുതുവർഷത്തിൽ കേരള തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്എൻഡിപി യോഗം ശിവഗിരി പ്രസിഡന്റ് ബി. ജയപ്രകാശനും ഡബ്ലിയു…
സമീർ സിദ്ദീഖിആസാദ് സേന ജില്ലാ കോർഡിനേറ്റർ
കേരളത്തിലെ സ്കൂൾ, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നാഷണൽ സർവ്വീസ് സ്കീം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സേനയായ ആസാദ് സേനയുടെ കാസർകോട് ജില്ല…
ആദ്ധ്യാത്മിക ചരിത്രം :- “ശ്രീവല്ലഭവൻ “കഥകളി പ്രിയൻ….” ചെമ്പകശ്ശേരി ചന്ദ്രബാബു “
പത്തനംതിട്ട: കഥകളി ആസ്വദിച്ച് ഉറങ്ങുകയെന്നത് ഭഗവാൻ ശ്രീവല്ലഭൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമാണ് കേരളത്തിലെ പുരാതനമായ…
