വാഷിംഗ്ടൺ ഡിസി: ഗാസ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഹമാസ് ആയുധംവച്ച് കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥരാജ്യങ്ങൾ വഴിയാണ് ഹമാസിന് സന്ദേശം നൽകിയത്. ഹമാസ് ആയുധം താഴെവയ്ക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ യുസ് കനത്ത നടപടിയിലേക്കു നീങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഹമാസിന്റെ ഭാഗത്തുനിന്നു സമാധാന കരാർ ലംഘിക്കുന്ന നടപടികളുണ്ടായെന്ന് ഇസ്രയേൽ പറഞ്ഞു. ഹമാസിന്റെ നടപടിയെത്തുടർന്ന്, ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കുമെന്നും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നതു വൈകിപ്പിക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, ഇസ്രയേൽ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും പേരുവിവരങ്ങൾ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. എല്ലാ മൃതദേഹങ്ങളും കൈകളും കാലുകളും കെട്ടിയിട്ട നിലയിലും വെടിയേറ്റ നിലയിലുമാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തിട്ടുണ്ട്. ഏഴ് വിമതരെ തെരുവിൽ വധിക്കുന്ന ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു. അതേസമയം, ഹമാസിന്റെ ആയുധങ്ങൾ എങ്ങനെ കൊണ്ടുപോകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ ഇരുപതിന ഗാസ സമാധാനപദ്ധതിയുടെ പ്രധാന ഭാഗമാണ് ഹമാസിന്റെ നിരായുധീകരണം. മേഖലയിലെ ചരിത്രപരമായ സമാധാന ഉച്ചകോടിക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന. അതേസമയം, ഇക്കാര്യത്തിൽ പലസ്തീൻ ഗ്രൂപ്പ് പൂർണമായും യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
Related Posts
ഡ്രൈനേജ് നിർമ്മാണത്തിനായി പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലെ എൽഡിഎഫ്
പരപ്പനങ്ങാടി : പരപ്പനങ്ങാടി – കോഴിക്കോട് റോഡിൽ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ച് മാറ്റിയിടത്ത് റോഡിലെ രൂക്ഷമായ പൊടിശല്യം ഉടൻ പരിഹരിക്കണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്…
ജനതാ ദൾ എസ് പൂവ്വാർ പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂവ്വാർ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.…
യുകെ ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു; ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് ന്യൂഡൽഹി:
യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ…
