കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ വിസ അപേക്ഷകൾ നിരസിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ. അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി.അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു. അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ വെളിപ്പെടുത്തുന്നതായി അന്താരാഷ്ട്രനിരീക്ഷകർ പറയുന്നു.
Related Posts
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ചു
നെയ്യാറ്റിൻകരയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് മുട്ടക്കാട് സ്വദേശി സുനിതാ കുമാരി മരിച്ചു. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിൽ ഇടയിലായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയതാണ് അപകട…
വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി
വൈക്കം: വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സന്നിധിയില്‍ നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു.…
മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്
കോട്ടയം: മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ…
