താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകർ മിന്നൽ പണിമുടക്കിലേക്ക്. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിൽ ആയിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യപ്രവർത്തകർ. പരിക്കേറ്റ ഡോക്ടർ വിപിൻ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.ആക്രമണത്തിൽ വിപിന്റെ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സിറ്റി സ്കാൻ എടുത്താൽ മാത്രമേ അറിയത്തുള്ളൂ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല അതുപോലെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞുമില്ല. അതുകൊണ്ട് ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും ഉണ്ടായേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Related Posts

ചരിത്രത്താളുകളിലെ ആദ്യ ഒടിയന്റെ കഥ പറയുന്ന ”ഒടിയങ്കം”; ട്രെയിലർ റിലീസ് ആയി ചിത്രം സെപ്റ്റംബർ 19ന് തീയേറ്ററുകളിൽ എത്തും
ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ച് സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഒടിയങ്കം”. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ്…

വയോജന ഗ്രാമസഭയും ഓണക്കിറ്റ് വിതരണം നടത്തി
. പൂവച്ചൽ ഗ്രാമപഞ്ചായത്ത് തണൽ വയോജന സൗഹൃദ ക്ലബ്ബ് ഇലയ്ക്കോട് വാർഡ്ൽ കല്ലമം ക്ഷീര സംഘം ഹോളിൽ സംഘടിപ്പിച്ചു ഇലയക്കോട് വാർഡ് മെമ്പർ T. കുമാരദാസ് അധ്യക്ഷത…

ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി
ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ആനാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്തു. ചിത്രം – ഐ എൻ എൽ…