എലിപ്പനിയെ സൂക്ഷിക്കുക..

മഴ തുടരുന്നതിനാൽ വിവിധതരം പകർച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതിൽ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാൻ കഴിയുന്നതുമാണ്.ലെപ്ടോസ്പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) എലിപ്പനി. പ്രധാന രോഗവഹകരായി കണക്കാക്കുന്നത് എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്. പക്ഷേ മനുഷ്യരിൽ മാത്രമാണ് രോഗബാധ പ്രകടമാകുന്നത്. രോഗാണുബാധയേറ്റവരിൽ ചിലർക്ക് കടുത്ത രോഗലക്ഷണങ്ങൾ കാണുമ്പോൾ മറ്റു ചിലർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല.ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടർന്ന്തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നുശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ്‌ ഉണ്ടാകുന്നത്5-6ദിവസമാകുമ്പോൾ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സ വൈകിപ്പിക്കുകയോ, സ്വയം ചികിത്സ ആരംഭിക്കുകയോ ചെയ്താൽ രോഗം ഗുരുതരമായി മരണ സാധ്യത 60-70 ശതമാനമാണ്. മൂത്രം കറുത്ത നിറമായി മാറാനും സാധ്യത ഉണ്ട്. രോഗലക്ഷണത്തിലൂടെയും, രക്തം, മൂത്രം, എന്നിവയുടെ പരിശോധനയിലൂടെയുമാണ് രോഗം തിരിച്ചറിയുന്നത്. ചികിത്സ രണ്ട് വിധത്തിലാണ് നൽകാറുള്ളത്.ശരീരത്തിൽ പ്രവേശിച്ച രോഗാണുക്കളുടെ വളർച്ച തടയുകയും അവയെ നശിപ്പിക്കുകയും ചെയ്യുകയാണ് ആദ്യം പടി. ഇതിനായി ഫലപ്രദമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. ചില ഗുരുതരവസ്ഥയിലുള്ള രോഗികളിൽ ആവശ്യമെങ്കിൽ ഡയാലിസിസും ചെയ്യാറുണ്ട്. കിഡ്നി തകരാറുകൾ ഉങ്കെിൽ ശരീരത്തിലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ നില സംതുലിതാവസ്ഥയിലാക്കാനുള്ള നടപടികളും സ്വീകരിക്കും.രോഗപ്രതിരോധം:എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം.മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുകമലിന ജലം കെട്ടി കിടക്കുന്നത് ഒഴിവാകുക,മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക,കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക, മലിന ജലത്തിലോ വെള്ളക്കെട്ടിലോ ജോലികൾ ചെയ്യുന്നവരാണെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.ഈച്ചയും ഈ അണുവിനെ സംക്രമിപ്പിക്കാൻ സാധ്യതയുള്ളതിനാൽഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ മണ്ണുമായോ, മലിനജലവുമായോ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പനി ബാധിക്കുന്നെങ്കിൽ സ്വയം ചികിത്സ ആരംഭിക്കാതെ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കുകയും വേണം.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെയും നമുക്ക് പ്രതിരോധിക്കാം.തയ്യാറാക്കിയത്:Dr. Dipin Kumar PUSpecialistGeneral Medicine Aster MIMS Hospital Kozhikode

Leave a Reply

Your email address will not be published. Required fields are marked *