ആലീസ് അരുംകൊല ചെയ്യപ്പെട്ടിട്ട് ആറാണ്ട് തികയുമ്പോഴും അന്വേഷണത്തിൽ അനാസ്ഥ: തോമസ്സ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എലുവത്തിങ്കൽ കൂനൻ പോൾസൻ ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 6 വർഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയാത്തത് സർക്കാരിന്റെ നിസ്സംഗ മനോഭാവം മൂലമാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ഡെപൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. 2019 നവംബർ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ആലീസ് വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. രാവിലെ വീടിനകത്തു കയറിയ കൊലയാളി കഴുത്തറുത്ത് കൊലപ്പെടുത്തി സ്‌ഥലംവിട്ടു. ആയിരത്തിലധികം പേരെ പൊലീസ് ചോദ്യംചെയ്തിട്ടും ഇത് വരെയും യാതൊരു പ്രതിയെപ്പറ്റി യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ന്യൂസ് പേപ്പർ വീടിനടുത്തു നിന്ന് കിട്ടിയിരുന്നു. ആലീസ് കൊലപാതകത്തിന്റെ 6 വർഷം തികഞ്ഞ ദിവസം കേരള കോൺഗ്രസ്സും ആനീസിന്റെ ബന്ധുക്കളും കൂടി നടത്തിയ പ്രതിഷേധ സംഗമം തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോ മസ്സ്, പി.ടി. ജോർജ്ജ്,ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗംസതീശ് കാട്ടൂർ, പടിയൂർമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, തുഷാര ബിന്ദു ഷിജിൻ,അജിത സദാനന്ദൻ,ഷക്കീർ മങ്കാട്ടിൽ,ആന്റോ ഐനിക്കൽ,ഷമീർ മങ്കാട്ടിൽ, ബിജോയ് ചിറയത്ത്, ഷീജ ഫിലിപ്പ്, ജയൻ കോറോത്ത്, മോഹനൻ കോറോത്ത്, ഷിജിൻ കൂവേലി, സദാനന്ദൻ മാപ്പോലി, വർഗ്ഗീസ് പള്ളിപ്പാടൻ,മിഥുൻ, ജാസ്മിൻ സാദിക്ക് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *