ചെന്നൈ .മയിലാടുതുറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി ദളിത് യുവാവായ വൈര മുത്തുവിനെ(28) ആറംഗസംഘം അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ദളിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേ വിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത് .പെൺകുട്ടിയുടെ അമ്മ ദളിത് ഇതര വിഭാഗത്തിൽപ്പെട്ട ആളായതിനാൽ വിവാഹത്തെ എതിർത്തിരുന്നു എന്നാണ് റിപ്പോർട്ട്. വൈരമുത്തുവിനെ വിവാഹം കഴിക്കണമെന്ന് മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല .തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മാലിനിയും വൈരുമുത്തുവും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു .വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം രണ്ടു ദിവസം മുൻപാണ് മാലിനി ജോലിക്കായി ചെന്നൈയിലേക്ക് പോയത്. അതിനിടയാണ് വൈര്യ മുത്തുവിനെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.. സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്..
തമിഴ്നാട്ടിൽ പ്രണയിച്ച് വിവാഹിതരായ ദളിത് യുവാവിനെ വെട്ടിക്കൊന്നു.
