തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി. മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു. ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാക്കും.സുകാന്തും മകളും ഒടുവില്‍ സംസാരിച്ചതിന്റെ വിശദാംശം പൊലീസിനറിയാമെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞു. സുകാന്തിന്റെ സംസാരം മകള്‍ക്ക് മനോവിഷമം ഉണ്ടാക്കിയിരിക്കാമെന്നും തുടര്‍ന്നായിരിക്കും മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകള്‍ മരിച്ച് അരമണിക്കൂറിനുള്ളില്‍ സുകാന്ത് മകളുടെ ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചെന്നും പിതാവ് പറഞ്ഞു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്തിൻ്റെ പങ്കാളിത്തം സ്ഥിരീകരിച്ചു.
