ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ കൂടുതൽ പണം നൽകേണ്ടിവരും ഇനിമുതൽ. ആധാറിലെ പേര്, ജനനത്തീയതി, വിലാസം ഫോൺ നമ്പർ, ഈമെയിൽ, ഫോട്ടോ, വിരൽ അടയാളം, കണ്ണിൻറെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വർദ്ധനവ് ഉണ്ടാകുന്നത് .50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപ ഉള്ളത് 125 ആയും കൂട്ടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തിൽ 75 രൂപ നിരക്ക് 90 രൂപയായും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. 2028 ഒക്ടോബർ ഒന്നു മുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാംഘട്ട നിരക്ക് കാലാവധി.എന്നാൽ ആധാർ പുതിയതായി എടുക്കുന്നതിന് പണം നൽകേണ്ട. അഞ്ചു മുതൽ ഏഴ് വയസ്സുവരെയും 15 മുതൽ 17 വരെ വയസ്സുള്ളവർക്കും നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. ഇതിനുള്ള തുക അതോറിറ്റി നേരിട്ട് സേവന കേന്ദ്രങ്ങൾക്കും നൽകും. എന്നാൽ ഏഴ് വയസ്സു മുതൽ 15 വയസ്സുവരെയും 17 വയസ്സ് മുതൽ മുകളിലേക്കുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നൽകണം. ഇതിൻറെ നിരക്ക് നൂറിൽ നിന്ന് 125 ആയി ആദ്യഘട്ടത്തിലും 150 ആയി രണ്ടാംഘട്ടത്തിലും ഉയർത്തിയിട്ടുണ്ട് ആധാർ അതോറിറ്റിയുടെ പോർട്ടലിലൂടെ പൊതുജനങ്ങൾ നേരിട്ടുള്ള സേവനങ്ങളുടെ നിരക്ക് അമ്പതിൽ നിന്ന് 75 ആക്കിയിട്ടുണ്ട്.
ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ ഇനി മുതൽ കൂടുതൽ പണം നൽകേണ്ടിവരും;പുതിയ നിരക്ക് ഒക്ടോബർ ഒന്നു മുതൽ
