പുനലൂരിൽ കാണാതായ വയോധികയായ പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മയെ (78)കിണറ്റിനുള്ളിൽ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയതിനുശേഷം തിരികെ ഇവർ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞദിവസം മകൾ അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിൽ നിന്നാണ് ആണ് മനസ്സിലായത് ഇവരെ കാണാനില്ല എന്ന വിവരം അറിയുന്നത്. വീടിനു സമീപത്തു നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും കണ്ടെത്തി .തുടർന്നു പോലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ വീടിന് 200 മീറ്ററോളം അകലെയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ ഇവരെ കണ്ടെത്തി. ചികിത്സയിലാതിനാൽ ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല .മൊഴിയെടുത്താൽ മാത്രമേ എങ്ങനെ ഇവർ കിണറ്റിൽ വീണു എന്നുള്ള കാര്യത്തിൽ വ്യക്തത വരത്തുള്ളു.
