സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ പിടിച്ചെടുത്ത അത് വില്പന നടത്താതെ രക്ഷിതാക്കളെ അറിയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. പല സ്കൂളിലും മൊബൈൽ ഫോൺ കുട്ടികളിൽ നിന്ന് പിടിച്ചെടുത്തു അത് വില്പന നടത്തി പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്ന സ്ഥിതിയുണ്ടെന്നും ഇത് തെറ്റായ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗ് പരിശോധന നടത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ഉത്തരവുകൾ വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ അറിയിച്ചു അത് തിരിച്ച് നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബാഗ് പരിശോധിക്കുമ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കാത്ത രീതികൾ വേണം പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
