താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകർ മിന്നൽ പണിമുടക്കിലേക്ക്. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിൽ ആയിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യപ്രവർത്തകർ. പരിക്കേറ്റ ഡോക്ടർ വിപിൻ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.ആക്രമണത്തിൽ വിപിന്റെ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സിറ്റി സ്കാൻ എടുത്താൽ മാത്രമേ അറിയത്തുള്ളൂ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല അതുപോലെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞുമില്ല. അതുകൊണ്ട് ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും ഉണ്ടായേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Related Posts
അസോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫിൻ്റ (ആർട്സ് ) 15-ാം വാർഷിക സമ്മേളനം ചലചിത്ര സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത്ത്,ഡോ.എം.ആർ.തമ്പാൻ പ്രസിഡൻ്റ്…
കാസർകോഡ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ചു കാസർകോഡ്
ബെന്തടുക്കയിൽ ഓംലെറ്റും പഴവും കഴിച്ചതിന് പിന്നാലെ ശ്വാസ തടസ്സം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളിയായ ചുള്ളിക്കാന്‍ ഹൗസിൽ വിശാന്തി ഡീ സൂസയാണ്(52) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.…
മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും
തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം…
