താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകർ മിന്നൽ പണിമുടക്കിലേക്ക്. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിൽ ആയിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യപ്രവർത്തകർ. പരിക്കേറ്റ ഡോക്ടർ വിപിൻ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.ആക്രമണത്തിൽ വിപിന്റെ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സിറ്റി സ്കാൻ എടുത്താൽ മാത്രമേ അറിയത്തുള്ളൂ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല അതുപോലെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞുമില്ല. അതുകൊണ്ട് ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും ഉണ്ടായേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Related Posts
ചരമം
വൈക്കം: നഗരസഭ കൗൺസിലർ വൈക്കം കൊച്ചുകവല ലക്ഷ്മി നിവാസിൽ സുശീല എം.നായർ (72) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച) രാവിലെ ഏഴ് മുതൽ…
പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു
.മീനച്ചിൽ പഞ്ചായത്തിലെ പൂവരണി ഹെൽത്ത് സെന്റർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ശശികുമാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു.. അദ്ദേഹത്തിന്റെ…
തൊഴിൽ മേഖലയുടെ തകർച്ച വൈക്കം എം എൽ എ യ്ക്കെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധ ജാഥ നടത്തും
വൈക്കം. : വെള്ളൂർ കെ.പി.പി.എൽ കമ്പനി, വെച്ചൂർ മോഡേൺ റൈസ് മിൽ, വൈക്കം കെ.എസ്.ആർ.ടി.സി, കള്ള് ഷാപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കയർ സംഘങ്ങൾ , എന്നീ മേഖലകളുടെ…
