വൈക്കം: ടിവി പുരത്ത് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദർശനാണ് പൊലീസ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയാണ് പ്രതി പീഡനം നടത്തിയത്. കഴിഞ്ഞ നവംബർ 22 നായിരുന്നു സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തു പറയുമെന്നായപ്പോൾ പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഇക്കഴിഞ്ഞ ജൂൺ 27 നു കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. പീഡന വിവരം പെൺകുട്ടി സഹപാഠികളോട് തുറന്നു പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടിയത്.
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജോത്സ്യൻ അറസ്റ്റിൽ
